Others

എതിരാളി കൊല്ലപ്പെടുമെന്ന ഭയത്താല്‍ സെക്‌സ്, പൊട്ടിക്കരച്ചില്‍; ടൈസന്റെ വിചിത്ര രീതികള്‍ വെളിപ്പെടുത്തി സുഹൃത്ത്

Published

on

അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മൈക് ടൈസണ്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ ഏറെ വൈറലായിരുന്നു. ലൈഗറെന്ന ചിത്രത്തിലൂടെയാണ് ഇടിക്കൂട്ടിലെ സിംഹം ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നത്. ചിത്രത്തിലെ നായിക അനന്യ പാണ്ഡയാണെന്നും അതിഥിതാരമായാണ് ടൈസണ്‍ എത്തുന്നതും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പുറമെ ചിത്രത്തിലെ നായിക അനന്യ പാണ്ഡ ടൈസണുമൊത്തുള്ള ഒരു ചിത്രവും ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോയും ഏറെ വൈറലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തലിന്റെ പേരിലാണ് ടൈസണ്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

തന്റെ ഹെവിവെയ്റ്റ് ബോക്സിംഗ് മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പ് ലോക്കര്‍ റൂമില്‍ പലപ്പോഴും ടൈസണ്‍ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണിത്. തന്റെ അപാരമായ കായിക ശേഷിയില്‍ ബോക്‌സിങ് റിംഗില്‍ വെച്ച് എതിരാളി കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കപ്പെടുകയോ ചെയ്യപ്പെടുമെന്ന് ടൈസണ്‍ ഏറെ ആശങ്കപ്പെട്ടിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ തന്റെ വര്‍ധിച്ച കോപവും കായിക ബലവും അല്‍പമൊന്ന് കുറയുമെന്ന് ടൈസണ്‍ കരുതി വന്നിരുന്നു. ടൈസന്റെ അടുത്ത സുഹൃത്തും അംഗരക്ഷകനും ഡ്രൈവറും എല്ലാമായിരുന്ന റൂഡി ഗോണ്‍സാലസ് ബ്രിട്ടീഷ് ടാബ്ലോയിഡ് പത്രമായ ദി സണ്‍-ന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പോരാട്ട രാത്രികളില്‍ ടൈസണുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറുള്ള സ്ത്രീകളെ കണ്ടെത്തുന്നത് തന്റെ ജോലികളിലൊന്നായിരുന്നുവെന്നും അഭിമുഖത്തില്‍ ഗോണ്‍സാലസ് പറയുന്നുണ്ട്.

ഇതിന് പുറമെ ബോക്സിംഗ്  മത്സരങ്ങള്‍ക്ക് മുമ്പ് ടൈസണ്‍ പൊട്ടിക്കരയുമായിരുന്നുവെന്നും ഗോണ്‍സാലസ് വെളിപ്പെടുത്തി. അമിതമായ ഉത്കണ്ഠ പ്രശ്‌നങ്ങള്‍ കൂടിയുള്ള ഒരാളായിരുന്നു ടൈസണ്‍.

പരിശീലകനായും റോള്‍ മോഡലായും പിതൃതുല്യനായും ടൈസന്റെ ആദ്യകാല ജീവിതത്തിലും കരിയറിലും ഏറെക്കുറെ വഴികാട്ടിയായത് കസ് ഡി അമറ്റോ ആയിരുന്നു. 1985ല്‍ അദ്ദേഹം മരിച്ചു. എന്നാല്‍ അമറ്റോയുടെ മരണവുമായി പൊരുത്തപ്പെടാന്‍ ടൈസണ് വര്‍ഷങ്ങള്‍ വേണ്ടി വന്നു. അമാറ്റോയുടെ വേര്‍പാട് ടൈസണ്‌ ഉണ്ടാക്കിയത്‌ വലിയ മനസംഘര്‍ഷമാണെന്നും അഭിമുഖത്തില്‍ ഗോണ്‍സാലസ് പറഞ്ഞു വെക്കുന്നു

1986 നവംബര്‍ 22 നായിരുന്നു ടൈസന്റെ ആദ്യത്തെ ടൈറ്റില്‍ മത്സരം. ട്രെവോര്‍ ബെര്‍ബിക്കിനെതിരായി ഡബ്ലുയ്. ബി.സി. ഹെവിവെയിറ്റ് പട്ടത്തിനായിരുന്നുഈ മത്സരം. ടൈസണ്‍ ഈ മത്സരം രണ്ടാം റൗണ്ടില്‍ ടെക്‌നിക്കല്‍ നോക്ക് ഔട്ടിലൂടെ വിജയിച്ചു. അന്ന് 20 വയസ്സും 4 മാസവും പ്രായം ഉണ്ടായിരുന്ന മൈക്ക് ടൈസണ്‍ ഹെവി വെയിറ്റ് പട്ടം നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ആയി.

20 വയസ്സ് പ്രായം ഉള്ളപ്പോള്‍ മൈക്ക് ടൈസണിന് 101 കിലോ ആയിരുന്നു ഭാരം. ഏകദേശം 5.5 ശതമാനം മാത്രം ശരീര കൊഴുപ്പ് ഉണ്ടായിരുന്ന മൈക്ക് ടൈസണ്‍ തന്റെ പൊക്കത്തിന് (1.78 മീറ്റര്‍ – 5 അടി 10 ഇഞ്ച്) വേണ്ടതിനെക്കാള്‍ ഭാരക്കൂടുതലുള്ള ആളായിരുന്നു . അപാരമായ ശക്തിയാല്‍ അറിയപ്പെട്ട മൈക്ക് ടൈസണിന് എതിരായി മത്സരിക്കാന്‍ പലരും ഭയപ്പെട്ടു. ടൈസന്റെ കൈകളുടെ അതിവേഗതയും, ഇടികളുടെ കൃത്യതയും കൈകളും ശരീരവും ആയി ഉള്ള അനുയോജനവും (കോര്‍ഡിനേഷന്‍), അതി ശക്തമായ ഇടികളും ഇടികളുടെ സമയം കൃത്യമായി ക്രമീകരിക്കുന്നതും എതിരാളികളുടെ ഭയം വര്‍ദ്ധിപ്പിച്ചു. പക്ഷേ അധികം ആളുകള്‍ ശ്രദ്ധിക്കാതെ പോയത്, പ്രതിരോധിക്കാനുള്ള മൈക്ക് ടൈസണിന്റെ കഴിവായിരുന്നു. കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു ഇടി കൊടുത്ത് ഒഴിഞ്ഞുമാറുന്ന തരത്തില്‍ അമാറ്റോ പഠിപ്പിച്ചതുപോലെ പ്രതിരോധിച്ച മൈക്ക് തന്റെ എതിരാളികളുടെ ഇടിയില്‍ നിന്ന് തെന്നുമാറി അതേസമയം അടുത്തേക്കു നീങ്ങി തന്റെ തകര്‍പ്പന്‍ ഇടികള്‍ എതിരാളിയുടെ മുഖത്ത് പതിപ്പിക്കുമായിരുന്നു

തന്റെ ഏറ്റവും നല്ല കാലത്ത് ടൈസണ്‍ അജയ്യനായി വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷേ ഒരുകാലത്ത് പുകള്‍പെറ്റ അദ്ദേഹത്തിന്റെ കായിക ജീവിതം വ്യക്തിപരമായ പ്രശ്‌നങ്ങള്‍, പരിശീലനക്കുറവ്, ജയില്‍ ശിക്ഷകള്‍ എന്നിവകൊണ്ട് നിറഞ്ഞതായിരുന്നു. തന്റെ ആദ്യ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മൈക്ക് ടൈസണ്‍ ബോക്‌സിംഗില്‍ തന്റെ തിരിച്ചുവരവ് നടത്തിയെങ്കിലും ഗതകാല പ്രൌഢി വീണ്ടെടുക്കുവാന്‍ ആയില്ല. വീണ്ടും ഹെവി വെയ്റ്റ് പട്ടം നേടുവാന്‍ കഴിഞ്ഞെങ്കിലും ഒരു ബോക്‌സിംഗ് പോരാളി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലമായി കണക്കാക്കപ്പെടുന്നത് 1990-നു മുന്‍പുള്ള കാലഘട്ടം ആണ്. അതിനുശേഷമുള്ള കാലം കൂടുതലും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

 

 

Trending

Exit mobile version